Thursday, February 17, 2011

അതൊരു കാവ്യമായിരുന്നു........

..........കാറ്റിന്റെ ഗതി മാറി കഴിഞ്ഞിരിക്കുന്നു.. വശ്യതയാര്ന മഴയ്ക്  കണ്ണീരിന്റെ ഉപ്പുരസം.. ഇടയ്ക്ക് എവിടെയോ വീണ്ടും പുല്‍നാമ്പുകള്‍ ജന്മമെടുതിരിക്കുന്നു.. കരയിപ്പിക്കുന്ന വര്‍ത്തമാന കാലത്തെ അറിയാതെ പുഞ്ചിരിക്കുന്ന ചെരുപുശ്പങ്ങളും വിരിഞ്ഞു,. .. നഷ്ടപെട്ട വലിയ സത്യങ്ങളെ പരതി വീണ്ടും കുഞ്ഞുമാവിനടിയിലെക്....ഒരിക്കലും തിരിച്ചു കിട്ടിലെന്ന പൂര്‍ണവിശ്വാസത്തോടെ..
.
ആഗ്രഹിച്ചത് നന്മയെയായിരുന്നു..കിട്ടതെപോവുമ്പോള്‍ നഷ്ടപെട്ടത് സ്വന്തം മനസ്സിന്റെ നന്മയനെന്നരിയുമ്പോള്‍ ആശ്വസവാകൊതാന്‍ നിഴല്‍ പോലും ഭയക്കുന്നു... എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാതവളായി കുഞ്ഞുമാവ് വീണ്ടും കഥകള്‍ പറയുന്നു.... വര്‍ഷങ്ങള്‍ക് ശേഷം ഈ കഥയും പറയുമ്പോള്‍ ശ്രോതാവായി ആ പൂവും ഉണ്ടായിരുന്നെങ്കില്‍ !!! ഒരുപക്ഷെ ചിരിച്ചു തള്ളുന്ന ഓരോ ശ്രോതാവും അതിന്റെ വരികളെ വെറുക്കുമായിരിക്കും... ആ വരികളോരോന്നും ആത്മാര്‍ഥതയുടെയും നഷ്ടതിന്റെയും ഹ്രസ്വരൂപങ്ങലായിരുന്നെന്നു മഹാനായ കഥാകാരനലാതെ മറ്റാര്കന് തിരിച്ചറിയാനാവുക?
.....ഒരിക്കലും  കിട്ടില്ലയെന്ന തിരിച്ചരിവില്‍നിന്ന്‍തന്നെ    കയ്യെത്തിപിടിക്കാന്‍ ശ്രമിച്ചതില്‍ ഇന്നും ദുഖമോ വേദനയോ ഇലയെനത് അതിശയിപികുന്നു... അത്രമേല്‍ ആഗ്രഹിച്ചുപോയ കിട്ടകനിയാണോ ഇത്..!! എല്ലാം ഓര്‍ക്കാന്‍ സുഖമുള്ള "ദുസ്വപ്നം"ആയെങ്കില്‍ എന്ന് മാത്രം..........
......കവിതയുടെ ഹൃദയവേദന വായനക്കാരില്‍ അനുരനനമുണ്ടാകുമ്പോള്‍ മാത്രമാണല്ലോ കവി വിജയികുന്നത്.. ഇവിടെ കവി തോറ്റിരിക്കുന്നു   ...കവിതകള്‍ വീണ്ടും ചവട്ടുകൂനയിലെക്.... കവിയുടെ ഈ ജല്പനങ്ങള്ക്ക് ഇനിയെന്ത് വില......????
.